ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ് തലയറുത്ത് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് ക്രൂരക്യത്യം നടന്നത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഏതാണ്ട് രണ്ട് കിലോമീറ്റര്‍ കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും കൊല്ലപ്പെട്ട യുവതിയുടെ തലയുമായി ഇയാള്‍ നടന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
35 വയസ്സുള്ള വിമല എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വിമലയ്ക്ക് അയല്‍വാസിയുമായുള്ള സൗഹൃദം ഇഷ്ടമല്ലാത്തതിനാലാണ് യുവതിയെ കൊലപ്പെടുത്തിയത് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ബന്ദ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മഹേന്ദ്ര പി ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക