കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്കുകള്‍ സ്ഥാപിക്കും. ഇവിടെ സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്താം. പദ്ധതിയുടെ പൂര്‍ണ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സര്‍ക്കാര്‍ നല്കി.
പരിശോധനാ കിയോസ്കുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയും നടത്തും. പരിശോധനകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാകും ഈടാക്കുക.
കോവിഡ് രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ ഇനി ആശുപത്രിയില്‍ ബന്ധുവിനെ അനുവദിക്കും. ബന്ധു പൂര്‍ണ ആരോഗ്യമുള്ള ആളായിരിക്കണം. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ സാഹചര്യവും മനസ്സിലാക്കിയാകും കൂട്ടിരിപ്പുകാരെ അനുവദിക്കുക.
കോവിഡ് മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കൂട്ടിരിക്കുന്നയാള്‍ നേരത്തെ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയാണെങ്കില്‍, നെഗറ്റീവ് ആയി ഒരു മാസം കഴിഞ്ഞിരിക്കണം.
കൂട്ടിരിക്കുന്നയാള്‍ രേഖാമൂലമുള്ള സമ്മതം നല്‍കിയിരിക്കണം. കൂട്ടിരിക്കുന്ന ആള്‍ക്ക് പിപിഇ കിറ്റ് നല്‍കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, കോവിഡ് പ്രോട്ടോക്കോളില്‍ ആരോഗ്യവകുപ്പ് മാറ്റം വരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക