ബില്ലുകൾ പാസാക്കി ഒരുമാസത്തോളമാകുമ്പോഴും കാര്‍ഷിക നിയമത്തിനെതിരെയുളള കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടില്ല. കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെ ആലോചനകൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല എന്നതുപോലെ തന്നെ ഹർജി നൽകുമെന്ന് പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ പഴയ ആവേശമൊന്നും ഇപ്പോഴില്ല.
തിരിച്ചെത്തുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന് നിബന്ധനകള്‍ നീട്ടി ഖത്തര്‍
പാര്‍ലമെന്റ് കാര്‍ഷിക ബില്ലുകൾ പാസാക്കിയതിന് തൊട്ടുപിന്നാലെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം കേരളം ആലോചിച്ചിരുന്നു. മാത്രമല്ല, ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ബില്ലുകൾ പാസാക്കി ഒരുമാസത്തോളമാകുമ്പോഴും കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടില്ല എന്നതാണ് വാസ്തവം. കേരളത്തിന് പിന്നാലെ പശ്ചിമബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചെങ്കിലും ഇതേവരെ ഹര്‍ജി നൽകിയിട്ടില്ല.
ആണ്‍കുഞ്ഞിന് ജന്മം നല്കി പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ നായിക സഫൂറ സര്‍ഗാര്‍
കാര്‍ഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച സിപിഎമ്മിന്റെയടക്കം എട്ട് അംഗങ്ങളെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെ നീക്കം പ്രതിപക്ഷ സംസ്ഥാങ്ങളുടെ രാഷ്ട്രീയ പടയൊരുക്കമായും വിലയിരുത്തപ്പെട്ടിരുന്നു. കാര്‍ഷിക നിയമത്തെ മറികടക്കാൻ കോണ്‍ഗ്രസ് സംസ്ഥാനങ്ങളോട് നിയമം കൊണ്ടുവരാൻ സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് കോണ്‍ഗ്രസ് സംസ്ഥാനങ്ങൾ നിയമത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും പ്രതിഷേധ നീക്കം പാതിവഴിയിൽ തന്നെയാണിപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക