തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ വാട്ടര്‍ ടാക്സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും സര്‍വീസ് ഉദ്ഘാടനം ചെയ്തു. പുതിയ സര്‍വീസുകള്‍ ആരംഭിച്ചത് യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത് ആലപ്പുഴയിലാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ഭാര്യ മെലാനിയ ട്രംപ്
ജലഗതാഗത വകുപ്പ് തയ്യാറാക്കുന്നത് ആദ്യ ഘട്ടത്തില്‍ 3.14 കോടി രൂപ ചെലവഴിച്ച് നാല് വാട്ടര്‍ ടാക്സികളാണ്. ഇതില്‍ നീറ്റിലിറങ്ങിയത് ആദ്യത്തെ ബോട്ടാണ്. യാത്രക്കാര്‍ക്ക് വാട്ടര്‍ ടാക്സി പ്രയോജനപ്പെടുത്തി വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താനാവും. ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ബോട്ടുകളില്‍ ഒരുക്കിയിട്ടുണ്ട്.
പത്തു പേര്‍ക്ക് വാട്ടര്‍ ടാക്സിയില്‍ ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് നിരക്ക് നിശ്ചയിച്ചിരിക്കുന്നത് 1500 രൂപയാണ്. 100 പേര്‍ക്ക് ഒരുമിച്ച് കറ്റാമറൈന്‍ ബോട്ടുകളില്‍ യാത്ര ചെയ്യാം. ബോട്ടിന് ഏഴു നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. ഭരണാനുമതി നല്‍കിയത് 14 കോടി രൂപ ചെലവഴിച്ച് ഏഴു ബോട്ടുകള്‍ വാങ്ങാനാണ്. ഇതില്‍ സര്‍വീസ് ആരംഭിക്കുന്നത് ആദ്യത്തെ ബോട്ടാണ് . ഉടന്‍ മറ്റു ബോട്ടുകളും സര്‍വീസ് തുടങ്ങും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക