നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ കച്ചവടം ആരംഭിച്ച് സപ്ലൈക്കോ. അരി ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഓൺലൈൻ വഴി കച്ചവടം തുടങ്ങിയിരിക്കുന്നത്. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം,പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിലായി സപ്ലൈകോ മാള്‍ ഉൾപ്പെടെ 21 വില്പനശാലകളില് നിന്നാണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതിനായി 19 കമ്പനികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
തണുത്ത വെള്ളത്തിൽ മുഖം കഴുകാം ഗുണങ്ങളേറെ!
കോവിഡ് കാലത്തു സാധനം വാങ്ങാനുള്ള പ്രയാസം പരിഗണിച്ചാണ് പുതിയ പദ്ധതി. അഞ്ച് കിലോമീറ്ററിനു 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്. അഞ്ച് കിലോമീറ്ററിനു മുകളിൽ സര്‍വീസിന് ഓരോ കിലോമീറ്ററിനും നിശ്ചിത തുക ഈടാക്കാമെങ്കിലും പരമാവധി 60 രൂപയേ ഈടാക്കാവൂ എന്ന വ്യവസ്ഥയുണ്ട്. കമ്പനികളുടെ ആപ്പില്‍ സപ്ലൈകോ വിലയ്ക്കു സാധനങ്ങള്‍ ഓർഡർചെയ്യാം. ഓരോ ഓണ്‍ലൈന്‍ കമ്പനിക്കും നിശ്ചിത വില്പനശാലകള് അനുവദിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ 48 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക