തിരുവനന്തപുരം: യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിതുര ബോണക്കാട് സ്വദേശി പ്രിന്‍സ് മോഹനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29ന് രാത്രിയിലാണ് വിതുര സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തത്.
വിടവാങ്ങിയത് ദരിദ്രർക്കും അശരണർക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിത്വം : പ്രധാനമന്ത്രി
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒപ്പം ജോലി ചെയ്തിരുന്ന പ്രിന്‍സ് ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ശേഷം യുവതിയെ അവിടെ വച്ച് ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭം അലസിപ്പിക്കാനും നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി ഗര്‍ഭം അലസിപ്പിച്ചു
ഇയാള്‍ പലതവണയായി യുവതിയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും തട്ടിയെടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയിന്മേല് വിതുര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രിന്‍സിനെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക