ഓണക്കാലത്ത് അനുവദിച്ചത് ചെറിയ ഇളവുകൾ മാത്രമാണെന്നും സംസ്ഥാനം വളരെയധികം ഇളവുകൾ അനുവദിച്ചു എന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ രോഗവ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മാത്രമല്ല, അനാവശ്യമായ സമരങ്ങളാണ് കോവിഡ് വ്യാപനം വർധിപ്പിച്ചതെന്നും പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ചിലർ രംഗത്തിറങ്ങിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഓണക്കാലത്തും തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് അതീവ ജാഗ്രത പാലിച്ചു. ആ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് എടുത്ത കേസുകളുടെ എണ്ണവും അറസ്റ്റിലായ വ്യക്തികളുടെ എണ്ണവും പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണവും അക്കാര്യം വ്യക്തമാക്കുന്നതാനെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടായിട്ടില്ല. എന്നാൽ ആളുകൾ തിക്കിത്തിരക്കി സമരത്തിന് ഇറങ്ങുകയും പോലീസുമായി മൽപ്പിടിത്തം ഉണ്ടാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് ഇന്ന് നാം അനുവദിക്കുന്നത്. വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനും എല്ലാം അടച്ചുപൂട്ടാനും നമുക്ക് മാത്രമായി സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക