കണ്ണൂർ: കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിൽ ചേർന്നു എന്ന വ്യാപക പ്രചാരണത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്. പുഷ്പന്റെ സഹോദരന് ഒരിക്കലും സി.പി.എം അംഗമായിരുന്നില്ല. സ്വന്തം മകന്റെ കല്യാണത്തിന് പോലും പുഷ്പനും പാര്‍ട്ടി സഖാക്കളും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണ് ഇദ്ദേഹമെന്ന് പറഞ്ഞാല്‍ കുടുംബമുളള എല്ലാവര്ക്കും ആളുടെ സ്വഭാവം മനസിലാകും. നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം എന്നാണ് ജയരാജന്റെ പരിഹാസം.
പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയങ്കരനായ സഖാവ് പുഷ്പന്റെ സഹോദരന്മാരില് ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് സംഘപരിവാര്‍ പ്രചരണം നടത്തുകയാണ്. ഈ സഹോദരന് ഒരിക്കലും സി.പി.ഐ.എം അംഗമായിരുന്നില്ല. സ്വന്തം മകന്റെ കല്യാണത്തിന് പോലും പുഷ്പനും പാര്‍ട്ടി സഖാക്കളും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണെന്ന് പറഞ്ഞാല്‍ കുടുംബമുളള എല്ലാവര്ക്കും ആളുടെ സ്വഭാവം മനസിലാകും. മാത്രവുമല്ല സ്വന്തം മകന്റെ പേരില്‍ ചൊക്ലി പോലീസില്‍ പരാതി കൊടുത്ത മാനസികാവസ്ഥകാരനുമാണ്.
അത്തരം ആളുകളെ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് ലഭിക്കുകയുളളു. ഇങ്ങനെ നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം. മലബാറില്‍ ഒരു ചൊല്ലുണ്ട് ” കൊല്ലന്റെ ആലയിലെ തുരുമ്ബ് കൊണ്ട് ആയുധം ഉണ്ടാക്കാന്‍ കഴിയില്ല” എന്ന്. ഇതാണ് ബി.ജെ.പിക്ക് ജനങ്ങള്‍ കൊടുക്കുന്ന മറുപടി. കഴിഞ്ഞ ദിവസം ഞാനിട്ട പോസ്റ്റിനു കീഴെ മുസ്ലിം ലീഗിലെ തീവ്ര ചിന്താഗതിക്കാരും എസ് ഡി പി ഐക്കാരും ജമാത്തെ ഇസ്ലാമിക്കാരും കോണ്‍ഗ്രസുകാരും “പുഷ്പന്റെ ഏട്ടന് ബിജെപിയില്‍ പോയേ” എന്ന കമന്റുകള്‍ കുത്തി നിറച്ചതായി കണ്ടു.
സി.പി.ഐ.എമ്മുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ കോണ്‍ഗ്രസുകാരനായ ശശി ബി.ജെ.പിയില്‍ പോയെന്ന് കേട്ടപ്പോ ബി.ജെ.പി കാരെക്കാളും സന്തോഷം കാണിക്കുന്ന ഇവര്‍ ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കന്മാരായ ജ്യോതിരാജ സിന്ധ്യയും ഖുശ്ബുവും ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചതായി കണ്ടില്ല.കോണ്‍ഗ്രസ് എന്നത് ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി മാറിയിരിക്കുന്നു. കോണ്‍ഗ്രസിലേയും ലീഗിലേയും ചിന്തിക്കുന്ന പ്രവര്‍ത്തകര്‍ ഇത് തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക