രാജ്യത്തെ പ്രതിദിന കൊവിഡ് കേസിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 55,722 പോസിറ്റീവ് കേസുകളും 579 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണം 66 ലക്ഷം കടന്നു. ഇത് രണ്ടാം തവണയാണ് ഓഗസ്റ്റ് 18 ന് ശേഷം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നത്. രാജ്യത്ത് ജൂലൈ 19ന് ശേഷം മരണസംഖ്യ 500 ൽ പിടിച്ചുനിർത്താൻ സാധിച്ചു. ആരോഗ്യമന്ത്രാലയം ആശ്വാസ കണക്ക് പുറത്തുവിട്ടപ്പോഴും ആകെ രോഗബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. മരണസംഖ്യ 1,14,610 ൽ എത്തി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം എട്ടു ലക്ഷത്തിൽ താഴെയാണ്.
സ്വർണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് ,കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ്. സമൂഹവ്യാപനം നടന്നന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച പശ്ചിമബംഗാളിൽ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ കണക്കുകൂട്ടലിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കിയാൽ അടുത്ത ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രിക്കാൻ കഴിയുമെന്ന് പറയുന്നു. അതിനിടെ ഉത്തർപ്രദേശിൽ അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി സ്കൂളുകൾ തുറന്നു. തുറന്നത്, രണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക