ജർമനി: പൗരത്വ അപേക്ഷ കൈകാര്യം ചെയ്യുന്ന വനിതാ ഓഫിസറുടെ ഹസ്തദാനം നിരസിച്ച മുസ്ലിം ഡോക്ടര്‍ക്ക് പൗരത്വം അനുവദിക്കേണ്ടെന്ന് ജര്‍മന്‍ കോടതി. ഉദ്യോഗസ്ഥയുടെ ഹസ്തദാനം നിരസിച്ചതിലൂടെ സ്ത്രീകളെ ലൈംഗികവശീകരണ ഭീഷണിയായാണ് അപേക്ഷകന് കണക്കാക്കുന്നതെന്ന് വ്യക്തമായതായും കോടതി നിരീക്ഷിച്ചു. ബാഡന്‍ -വുര്‍ട്ടെംബര്‍ഗിലെ കോടതിയാണ് ലെബനന് കുടിയേറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ വിധിപറഞ്ഞത്.
അൺലോക്ക്-5: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു, ബാക്കി സംസ്ഥാനങ്ങളുടെ കാര്യം ഇങ്ങനെ
ജര്‍മന്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ജര്‍മന്‍ പൗരത്വത്തിനര്ഹതയെന്നും സ്ത്രീ സമത്വം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്നും കോടതി വിലയിരുത്തി. ഒരാള്‍ ഏത് വിഭാഗത്തില്‍ പെടുന്നതാണെന്നോ ഏത് ലിംഗത്തില്‍ പെടുന്നവരാണെന്നോ പരിഗണിക്കാതെ നല്കുന്ന അഭിവാദ്യമാണ് ഹസ്തദാനം. ചുംബനം പോലുള്ള മറ്റ് രീതിയിലുള്ള അഭിവാദ്യങ്ങളും ജര്‍മനിയില്‍ പ്രചാരത്തിലുണ്ട്. അതില്‍ ഹസ്തദാനത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം കോടതി നടപടികളിലും ഔദ്യോഗിക രംഗത്തും ഷെയ്ക്ക് ഹാന്‍ഡാണ് സാധാരണ ഉപയോഗിക്കുന്നത്- കോടതി നിരീക്ഷിച്ചു.
2015ലാണ് കേസ് ആരംഭിച്ചത്. പൗരത്വം നല്കുന്നതിനു മുന്നോടിയായി ജര്‍മന്‍ ചരിത്രത്തിലും സംസ്കാരത്തിലുമുള്ള അറിവ് പരിശോധിക്കുന്ന പരീക്ഷ കഴിഞ്ഞതിനു ശേഷം സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനിടയിലാണ് ലെബനന് ഡോക്ടര്‍ ഉദ്യോഗസ്ഥയ്ക്ക് ഹസ്തദാനം നിഷേധിച്ചത്. അതോടെ ഉദ്യോഗസ്ഥ സര്‍ട്ടിഫിക്കറ്റും നിഷേധിച്ചു. മറ്റെല്ലാ തരത്തിലും യോഗ്യതയുള്ളയാളാണ് അപേക്ഷകനെന്ന് പൗരത്വ ഓഫിസ് കണ്ടെത്തിയിരുന്നെങ്കിലും സാമൂഹികപെരുമാറ്റ രീതി ശരിയല്ലെന്ന കാരണത്താല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് കോടതിയുടെ പരിഗണനയില്‍ വന്നത്.
2002 ല്‍ ജര്‍മന്‍ ഭാഷാ വിദ്യാര്‍ത്ഥിയായാണ് ലെബനീസ് പൗരനായ പരാതിക്കാരന് ജര്‍മനിയിലെത്തിയത്. ജര്‍മനിയില്‍ നിന്നു തന്നെ മെഡിസിന് പഠിച്ചു, ഡോക്ടറായി. നിലവില്‍ 40 വയസ്സുള്ള ഡോക്ടര്‍ സതേണ്‍ ജര്‍മനിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ്.
മറ്റൊരു സ്്ത്രീയെ സ്പര്‍ശിക്കുകയില്ലെന്ന് താന്‍ തന്റെ ഭാര്യയ്ക്ക് വാക്കുനല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍ കോടതിയില്‍ വിശദീകരിച്ചു. ഡോക്ടറുടെ നടപടി മതമൗലികവാദത്തിന്റെ പരിധിയില്‍ വരുമെന്നും അത് സലഫി ലോകവീക്ഷണത്തിന്റെ ലക്ഷണമാണെന്നും കോടതി വിധിച്ചു.
സ്ത്രീയായാലും പുരുഷനായാലും താന്‍ ഭാവിയിലും ആര്‍ക്കും ഹസ്തദാനം നല്കുകയില്ലെന്ന ഡോക്ടറുടെ പ്രസ്താവനയും കോടതി ചോദ്യം ചെയ്തു.
ഇന്നത്തെ മഹാമാരിയുടെ സാഹചര്യത്തില്‍ ഹസ്തദാനം സ്വീകാര്യമല്ലെങ്കിലും ഭാവിയില്‍ ഒരു സാമൂഹ്യപെരുമാറ്റമെന്ന നിലയില്‍ അത് ഒഴിവാക്കാനാവില്ല-കോടതി നിരീക്ഷിച്ചു.
ഡോക്ടര്‍ക്ക് ഫെഡറല്‍ കോടതിയില്‍ പരാതി നല്കാന് അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക