കണ്ണൂർ: മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ സ്തുത്യർഹ സേവനത്തിനും കൃത്യനിര്‍വഹണത്തിനുമുള്ള പൊലീസ് വിശിഷ്ഠ സേവാമെഡല്‍ സീനിയര്‍ സി.പി.ഒ (ട്രാഫിക്) കണ്ണൂര്‍ മൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ടീം അംഗം രാജേഷ് സരോക് തളിയിലിന് ലഭിച്ചു. മികച്ച കാരുണ്യ പ്രവര്ത്തകന് എന്ന നിലയിലാണ് റിവാര്‍ഡ് ലഭിച്ചത്. നിരാലംബരും നിരാശ്രയരുമായ നിരവധി പേര്‍ക്ക് വീടുവച്ചു നല്കുന്ന പ്രവര്‍ത്തനങ്ങളിലും ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളായിരുന്നു ഇദ്ദേഹം. ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അവയവ മാഫിയ സജീവം; ഗുരുതര ജാഗ്രത നിർദ്ദേശവുമായി ക്രൈം ബ്രാഞ്ച് രംഗത്ത്
അഴീക്കോട്, കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, അലവില്‍ എന്നീ പ്രദേശങ്ങളില്‍ നിരാലംബരായ ആളുകള്‍ക്ക് വീട് വച്ചു നല്‍കുന്നതിലും ചെറുകുന്നില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തിച്ചു കൊടുക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും അസുഖബാധിതനായ ഒരാള്‍ക്ക് ലോട്ടറി സ്റ്റാള്‍ വച്ചുനല്കുന്നതിലേക്കും തന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്.
സ്കൂളുകളില്‍ ട്രാഫിക് ബോധവത്കരണങ്ങളും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും നടത്തി ജനമനസില്‍ നല്ലൊരു സ്ഥാനം നേടിയിട്ടുണ്ട്. വിശിഷ്ട സേവാ പുരസ്കാരം കണ്ണൂരില്‍ 18 പേര്‍ക്കും സംസ്ഥാനത്ത് 251 ഉദ്യോഗസ്ഥര്‍ക്കുമാണ് ലഭിച്ചത്. പി.ആര് സതീശന് (സിറ്റി പൊലീസ്), എ.വി. സതീഷ് (എസ്.സി.പി.ഒ കണ്ണൂര്‍ ഡിവൈ.എസ്.പി. ഓഫീസ്), എ. രാജേഷ് (സീനിയര്‍ സി.പി.ഒ ട്രാഫിക്ക്), സി.പി. മഹേഷ് (സി.പി.ഒ. ഷാഡോ), ഇ.കെ. രാജേഷ് (എ.എസ്.ഐ. ഇരിട്ടി), എന്‍.വി രമേഷ് (സീനിയര്‍ സി.പി.ഒ തളിപ്പറമ്ബ), ടി.ഒ രാജീവന് (എ.എസ്.ഐ ഉളിക്കല്‍), ടി.വി സുരേഷ് (സീനിയര്‍ സി.പി.ഒ തളിപ്പറമ്ബ), കെ.വി മഹീന്ദ്രന് (എസ്.ഐ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ കണ്ണൂര്‍), എം. ചന്ദ്രന് (സീനിയര്‍ സി.പി.ഒ പയ്യന്നൂര്‍), കെ. സുരേഷ്കുമാര്‍ (സീനിയര്‍ സി.പി.ഒ ന്യൂമാഹി), കെ.വി പ്രഭാകരന് (സീനിയര്‍ സി.പി.ഒ ഉളിക്കല്‍), എന്‍.കെ രതീഷ് (എസ്.ഐ കെ.എ.പി 4 മാങ്ങാട്ട് പറമ്ബ), കെ.വി അബൂബക്കര്‍ (റിസര്‍വ് എസ്.ഐ ഹെഡ് ക്വാട്ടേഴ്സ്), ആര്.പി വിനോദ് (എ.എസ്.ഐ എടക്കാട്), ടി. രമേശന് (എസ്.ഐ ഡി.ഐ.ജി ഓഫീസ്), പി.ബി സജീവ് (എസ്.ഐ പേരാവൂര്‍), ടി.കെ രാധാകൃഷ്ണന് (എസ്.ഐ ക്രൈംബ്രാഞ്ച്).
പ്രതികരിക്കാൻ ഇവിടെ എഴുതുക