രാജ്യത്ത് രാമക്ഷേത്രത്തേക്കാൾ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം. സിതാമഡിയിൽ അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീത ദേവിക്കായി പണിയേണ്ടതുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീതാക്ഷേത്ര നിര്‍മാണത്തിന്റെ കാര്യങ്ങള്‍ പ്രകടന പത്രികയിൽ പരാമർശിച്ചിരുന്നു. സീതാമഡിയെയും അയോധ്യയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സീതാ-രാം ഇടനാഴി എന്ന പേരില്‍ ആറ് ലൈന്‍ റോഡ് നിര്‍മിക്കുമെന്നും പ്രകടന പത്രികയില്‍ അറിയിച്ചു. ജെ.ഡി.യുവുമായി തെറ്റിപ്പിരിഞ്ഞ് എൻ.ഡി.എ വിട്ട എൽ.ജെ.പി തനിച്ചാണ് മത്സരിക്കുന്നത്.
വയലാർ, അക്കിത്തം, ഐവി ദാസ് അനുസ്മരണവും കേരള പിറവി ദിനാചരണവും നാളെ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക