സാങ്കേതിക സർവകലാശാലയിലെ കൂട്ടകോപ്പിയടിയെ കുറിച്ച് കൂടുതൽ കണ്ടെത്തലുകളുമായി സർവകലാശാല അധികൃതർ രംഗത്ത്. 28 മൊബൈൽ ഫോണുകളാണ് നാല് കോളജുകളിൽ നിന്ന് പിടിച്ചെടുത്തത്. കോപ്പിയടി, ഓരോ വിഷയങ്ങൾക്കും പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും, സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയായിരുന്നു. സർവകലാശാല അധികൃതർ ക്രമക്കേട് നടന്ന കോളേജുകളിലെ പ്രിൻസിപ്പൽമാർ അടിയന്തിരമായി റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകി.
സംസ്ഥാനത്ത് നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് സിമന്റ് വ്യാപാരികളുടെ സമരം തുടരുന്നു
കഴിഞ്ഞ ദിവസം നടന്നത് മുൻപ് റദ്ദാക്കിയ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ്. കൂട്ടകോപ്പിയടി നടന്നത് ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി.നടപടി, പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളർ വിസിയ്ക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ്. നവംബർ അഞ്ചിന് ഈ പരീക്ഷ വീണ്ടും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക