തിരുവനന്തപുരം: അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിസ്ഥാനത്തുളള ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി.
തന്നെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ വന്നതെന്ന് മര്‍ദ്ദനത്തിന് ഇരയായ വിജയ്.പി നായര്‍ പറഞ്ഞു. നിയമ വഴി ഉപയോഗിക്കേണ്ടതിന് പകരം പ്രതികള്‍ നിയമം കൈയിലെടുത്തെന്ന് കോടതി പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റല്ലേയെന്ന് കോടതി ചോദിച്ചു. പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്കുകയല്ലേ പ്രതികള്‍ ചെയ്തതെന്നും കോടതി ചോദിച്ചു. എന്നാല്‍ വിജയ്.പി.നായരുടെ ചെയ്തികളില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക