സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം കബളിപ്പിയ്ക്കലാണെന്ന് നായർ സർവീസ് സൊസൈറ്റി അഭിപ്രായപ്പെട്ടു. ദൈവം കനിഞ്ഞാലും പൂജാരി കനിയില്ല എന്ന നിലപാടാണ് പി.എസ്.സിയ്ക്കുള്ളത്. കെ.എ. എസ് അടക്കമുള്ള നിയമനങ്ങളിൽ മുന്നാക്ക സംവരണം ഒഴിവാക്കാനുള്ള ശ്രമമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണ് പി.എസ്.സി തീരുമാനമെന്നും എൻ.എസ്.എസ് വിമർശിച്ചു.
നാളുകൾ ചേരാത്ത വിവാഹം നടത്തിയാൽ പരിഹാരം എന്ത്?
നേരത്തെ, ദളിത് നേതാവും ഭീം ആര്‍മി പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദും കേരളം സാമ്പത്തിക സംവരണം പിൻവലിയ്ക്കണമെന്നാവശ്യം ഉന്നയിച്ചിരുന്നു. സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക എന്നാണ് തന്റെ ട്വിറ്ററിലൂടെ ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക