വാളയാര്‍: വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമുള്ള ആത്മഹത്യ എന്ന രീതിയില്‍ മുന്നോട്ടുപോകരുതെന്നും മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാര്‍ നീതി സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ വിഎം മാര്സന്, രക്ഷാധികാരി സിആര്‍ നീലകണ്ഠന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാവുകയും മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ പിടിയിലാകാത്ത ആറാമന്‍ ഉണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ഇയാളുമായി അടുത്ത ബന്ധം ഉണ്ടെന്ന് സംശയിക്കപ്പെടുന്ന പ്രതിയാണ് പ്രദീപ്കുമാര്‍. അതുകൊണ്ടുതന്നെ വാളയാര്‍ കേസിന്റെ പുനരന്വേഷണ സാധ്യതകള്‍ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി സമരസമിതി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക