ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്റ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. എംഎല്‍എയുടെ ജാമ്യ ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
നിലവിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു കേസുകളിൽ ഇവരെ പ്രതി ചേർക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ബീഹാറിൽ ബി.ജെ.പി തോൽക്കും, തേജസ്വിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് മേന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രധാന പരാതിക്കാരെല്ലാം ലീഗ് പ്രവർത്തകരും അനുഭാവികളുമാണ്. കേസിൽ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവാണ്. കമറുദ്ദീനെയും പൂക്കോയ തങ്ങളേയും മുന്നിൽ കണ്ടും ഇവരുടെ വാക്കുകൾ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചത്.
പ്രശ്നം ഒത്തുതീർപ്പാക്കാൻ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങൾ പരാജയപ്പെട്ടിട്ടു പോലും നിരവധി പേർ ഇതുവരെ പരാതി നൽകാതെ മാറി നിന്നിരുന്നു. കമറുദ്ദീന്റെ അറസ്റ്റോടെ ഇവരും ഇനി പരാതിയുമായി പൊലീസിൽ എത്താനാണ് സാധ്യത.
നിക്ഷേപക തട്ടിപ്പ് കേസ് വിവാദമായതിന് പിന്നാലെ തന്നെ ലീഗ് നേതൃത്വം ഇക്കാര്യത്തിൽ കമറുദ്ദീനെ ബന്ധപ്പെട്ടെങ്കിലും പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകി കേസുകൾ ഒത്തുതീർപ്പാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ വാക്ക് വിശ്വസിച്ച് ലീഗ് നേതൃത്വവും പ്രശ്നത്തിൽ തണുത്ത സമീപനമാണ് സ്വീകരിച്ചത്.
എന്നാൽ കൂടുതൽ പേർ പരാതികളുമായി രംഗത്ത് വരികയും വിഷയം മാധ്യമങ്ങളേറ്റെടുക്കുകയും ചെയ്തതോടെയാണ് ലീഗ് നേതൃത്വം പാണക്കാടേക്ക് കമറൂദ്ദിനെ വിളിപ്പിച്ചതും കല്ലട്ര മാഹിൻ ഹാജിയെ പ്രശ്നത്തിൽ മധ്യസ്ഥനായി നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക