കേന്ദ്രം മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ പേര് തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്ഗര് യോജന എന്നാണ്. കൂടാതെ 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. ഒപ്പം പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കുകയും നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും ഒരുവര്‍ഷം മൊററ്റോറിയവും നല്‍കും. സർക്കാർ കരാറുകാർ കെട്ടിവയ്ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചിട്ടുണ്ട്. ഇത് നിലവിൽ 5 മുതൽ 10 ശതമാനം ആയിരുന്നു. വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കിൾ റേറ്റിനും യഥാർത്ഥ വിലയ്ക്കും ഇടയിൽ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി മാറ്റി. രാസവള സബ്സിഡിക്കായി 65000 കോടിയാണ് പ്രഖ്യാപിച്ചത്. കൂടാതെ 10000 കോടി രൂപ കൂടി തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക