തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഒരുവര്‍ഷം മുമ്പ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്, ഈസ്റ്റ് കോമ്പാറ സ്വദേശി ആലീസിനെയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൊലയാളിയെ പിടികൂടാൻ കഴിഞ്ഞില്ല.
ബിഹാറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കയ്യാങ്കളി
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് 2019 നവംബർ 14 നാണ്. മൃതദേഹം കണ്ടത് രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ്. സംഭവ ദിവസം ആലീസ് പള്ളിയിൽ പോയ ശേഷം രാവിലെ 8.30 ഓടു കൂടിയാണ് വീട്ടിലെത്തിയത്. കൊലപാതകം നടന്നത് 10 മണിക്കും 12 മണിക്കും ഇടയിലാണെന്നാണ് പൊലീസ് കരുതുന്നത്. പ്രൊഫഷണൽ രീതിയിലായിരുന്നു കഴുത്ത് മുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക