അതിരപ്പിള്ളി: തൃശൂരിലെ തുമ്പൂർമുഴിയില്‍ ആറ് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നലെ രാവിലെയാണ് കുരങ്ങന്മാരുടെ ജഡം തുമ്പൂർമുഴി ഉദ്യാനത്തിലും സമീപത്തെ പുഴയോരത്തും കണ്ടെത്തിയത്. ഉദ്യാനം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. മൃഗരോഗ വിദഗ്ധരും വനപാലകരും സ്ഥലത്തെത്തി ചത്ത കുരങ്ങുകളെ പരിശോധിച്ചു. വനപാലകരുടെ പ്രാഥമിക നിഗമനം, കുരങ്ങു പനിയല്ല കുരങ്ങുകള്‍ ചത്തതിന് കാരണമെന്നും ആശങ്കയുടെ കാര്യമില്ലെന്നുമാണ്.
ഈന്തപ്പഴം വിതരണം ചെയ്തത് എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ്; സാമൂഹിക നീതി വകുപ്പ്
പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം തൃശൂരിലെ വെറ്ററിനറി ആശുപത്രിയിലേക്ക് ആന്തരികാവയവങ്ങള്‍ പരിശോധനക്കായി കൊണ്ടുപോയി. ഒരാഴ്ചക്കുള്ളില്‍ കുരങ്ങുകള്‍ ചത്തതിന്റെ യഥാര്‍ഥ കാരണം അറിയാമെന്ന് പരിയാരം റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ കുരങ്ങുകള്‍ ചത്തത് പൊതുവെ ഭീതിയുടെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക