ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അധികൃതര്‍ അറസ്റ്റു് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.
അതേസമയം, ബംഗളുരുവിലെ ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനികുട്ടന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം.
ഇതോടൊപ്പം ബിനീഷിനു വൻതോതിൽ പണം നൽകിയെന്ന് കണ്ടെത്തിയ എസ്. അരുൺ, തിരുവനന്തപുരത്തെ ബിനീഷിന്റെ ബെനാമിഅബ്ദുൽ ലത്തീഫ് എന്നിവർക്കും നോട്ടീസ് നൽകി. ഇതിൽ അരുൺ 10 ദിവസം കഴിഞ്ഞേ ഹാജരാക്കൂ എന്ന് ഇ ഡി യെ അറിയിച്ചു. അബ്ദുൽ ലത്തീഫ് ഒളിവിൽ ആണെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക