ആളുകൾ നോക്കി നിൽക്കെ കീഴ്ക്കാം തൂക്കായ കൂറ്റൻ മലയുടെ ഭാഗം അടർന്ന് കടലിൽ വീണു. സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗൊമേറ ബീച്ചിലാണ് നടുക്കുന്ന സംഭവം. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചൽ നിക്ടർ ടോറസ് ആണ് ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
കടലിന് അഭിമുഖമായി നിൽക്കുന്ന ഭാഗത്താണ് മലയിടിച്ചിലുണ്ടായത്. മുൻപ് തന്നെ മലയിൽ വിളളലുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗത്ത് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നതായി പ്രസിഡന്റ് വ്യക്തമാക്കി.
‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ വാർത്തയോടു കവിത ചൊല്ലി പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ, സർക്കാരിന്റെ രാഷ്ട്രീയനീക്കമാണിതെന്ന് പി.ടി തോമസ്
ആളുകൾ അപകടത്തിൽ പെട്ടതായി റിപ്പോർട്ടുകളില്ല. എന്നാൽ നിരവധി വാഹനങ്ങൾ അവിടെയുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെത്തിയിട്ടുണ്ട്. മണ്ണ് നീക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സമീപത്തുണ്ടായിരുന്ന റിസോർട്ടിലുണ്ടായിരുന്നവരാണ് മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പകർത്തിയത്. വിഡിയോ കാണാം.
Desplazados efectivos de seguridad y perros especializados en búsqueda de personas al lugar. Sitio peligroso y de prohibido acceso. Aunque parezca estabilizado, hay grietas, con lo que el riesgo de repetición existe. Máxima precaución y todo el apoyo a la isla de La Gomera. pic.twitter.com/yx7NIDF7By
— Ángel Víctor Torres Pérez (@avtorresp) November 14, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക