ന്യൂഡല്‍ഹി: കോവിഡ് വാക്സിന് മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു. 131 കോടി ജനങ്ങള്‍ വാക്സിന് വിതരണത്തില്‍ തുല്യപരിഗണനയായിരിക്കും നല്‍കുക. ശാസ്ത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന് അടുത്ത നാല് മാസത്തിനുള്ളില്‍ എത്തുമെന്ന് ആത്മവിശ്വാസമുണ്ട്. വാക്സിന് വിതരണത്തിനുള്ള മുന്‍ഗണന ക്രമം ശാസ്ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും.
പാലാരിവട്ടം പാലം അഴിമതി കേസ്; വി.വി നാഗേഷ് അറസ്റ്റിൽ
പ്രഥമ പരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും നല്‍കും. തുടര്‍ന്ന് പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമായിരിക്കും പരിഗണനയുണ്ടാവുക. ഇതിനായി വിശദമായ പദ്ധതി തയാറാക്കുകയാണ്. നമ്മുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും 2021എന്നും ഹര്ഷവര്ധന് പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്
കോവിഡിനെതിരെ ശക്തമായ നടപടികളാണ്. ജനതാ കര്‍ഫ്യുവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണും അണ്‍ലോക്ക് പ്രക്രിയയും ധീരമായ നടപടികളാണെന്നും കോവിഡിനെ മികച്ച രീതിയിലാണ് ഇന്ത്യ പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക