സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല. ജയിൽ മേധാവിയുടെ പരാതി അടിസ്ഥാനമാക്കി അന്വേഷണം സാധ്യമല്ല. പ്രാഥമിക നിയമവശം പരിശോധിച്ചശേഷമാണ് വിലയിരുത്തലുണ്ടായത്. ജയിൽ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്നതല്ല, ശബ്ദരേഖ ചോർന്നത് എന്നാണ് വിലയിരുത്തൽ. പൊലീസ് അന്വേഷണം സാധ്യമല്ലെന്ന നിലപാടിൽ അധികൃതർ എത്തിയത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.
പൊലീസ് തീരുമാനം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കാനായിരുന്നു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ശബ്ദ സന്ദേശം പുറത്തുവിട്ടത് സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ്.
ശബ്ദസന്ദേശത്തിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. പുറത്തുവന്നത് 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് റെക്കോർഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക