കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ജയിലിൽ ദിലീപിനെ കാണാൻ പോയിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒരു തവണ ഗണേഷ് കുമാറിനൊപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലില്‍ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
രണ്ടില ചിഹ്നം ജോസിന്; പിജെ ജോസഫിന്റെ ഹർജി കോടതി തള്ളി
ദിലീപിന്റെ ഡ്രൈവര്‍ സുനില്‍രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നല്‍കിയിരുന്നത്. പ്രദീപിന്റെ മൊഴി അടങ്ങിയ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടുതല്‍ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാന്‍ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക