എല്ലാം ആസൂത്രണം ചെയ്തത് പ്രകാരം നടന്നാല്‍ കോവിഡ് വാക്സിന് 3-4 മാസത്തിനകം ലഭ്യമാക്കാന്‍ കഴിയുമെന്ന് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അതായത് 2021 മാർച്ച്-ഏപ്രിലോട് കൂടി വാക്സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും.
ബ്രിട്ടീഷ് കമ്പനി ആസ്ട്ര സെനീക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് തയ്യാറാക്കുന്ന വാക്സിനാണ് ഇന്ത്യയില്‍ സെറം നിര്‍മ്മിക്കുന്നത്. ഇന്നലെ രാജ്യത്തെ കോവിഡ് കേസുകള്‍ 90 ലക്ഷം കടന്നിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവേ സെറം സിഇഒ അഡാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന് ലഭ്യമാക്കാന്‍ കഴിഞ്ഞേക്കും. ഏറ്റവും മോശം ആരോഗ്യനിലയുള്ളവര്ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യ ഡോസുകള്‍ നല്‍കുക.
‘തന്റെ ഗര്‍ഭകാലം വാര്‍ത്തയാക്കുന്ന മാധ്യമങ്ങളോട് ‘ഒരു സഹായം കൂടി ചെയ്യാമോ?’ എന്ന് ചോദിച്ച് പേളി മാണി
ഈ വർഷം അവസാനം ഫലപ്രദമായൊരു വാക്സിൻ റെഗുലേറ്ററി അതോറിറ്റിയുടെ എല്ലാ അംഗീകാരങ്ങളും ലഭിച്ച ശേഷം പുറത്തിറക്കാൻ കഴിയുമെന്ന് താനും സെറവും പ്രതീക്ഷിക്കുന്നില്ലെന്ന് അഡാർ പൂനാവാല പറഞ്ഞു. ജനുവരി-ഫെബ്രുവരിക്കകം ആരോഗ്യപ്രവർത്തകർക്കും മാർച്ചിനകം പൊതുജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
യുകെയിലെ എംഎച്ച്ആര്എയുടേയും (മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി അതോറിറ്റി) ഇഎംഎയുടേയും (യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി) അംഗീകാരം ലഭിച്ചാലുടന്‍ ഡിസിജിഐയ്ക്ക് (ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ) അപേക്ഷ നല്‍കും. ഇന്ത്യയിൽ വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അപേക്ഷ നൽകും. രണ്ട് ഡോസിന് 1000 രൂപയായിരിക്കും വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക