നിവാർ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു. പുതുച്ചേരിയിൽനിന്ന് 120 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി എട്ടിനു ശേഷം കാറ്റ് കരയിൽ പ്രവേശിക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചെമ്പരപ്പാക്കം റിസർവോയർ തടാകത്തിന്റെ ഷട്ടറുകൾ തുറന്നതോടെ അഡയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു. പ്രളയസമാനമായ സാഹചര്യം ഉണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ നിവാര്‍ ചെന്നൈയിലുമെത്തും.
ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്; 26 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 %
നിവാർ രാത്രി 8 നും 12നും ഇടയിൽ കരയിൽ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയിലാണ്. മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ പുതുച്ചേരി തീരത്തു മണിക്കൂറിൽ 120-145 വേഗതയിൽ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ വിലയിരുത്തൽ.
മുൻകരുതൽ നടപടികളുടെ ഭാഗമായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ ചുഴലി നാശം വിതയ്ക്കില്ലെന്നാണു കണക്കുകൂട്ടൽ. എന്നാൽ, കനത്ത മഴ തുടർന്നാൽ വെള്ളപ്പൊക്കത്തിനു കാരണമാകുമോ എന്ന ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക