നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നു വീട്ടുജോലിക്കാരി താഴെ വീണ് പരുക്കേറ്റ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി.
സാരിയിൽ തൂങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ത്രീ താഴെ വീണതാണെന്ന നിഗമനം, സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽത്തന്നെ പങ്കുവച്ച പൊലീസ് ഇന്നലെ നിലപാടു മാറ്റി. ആത്മഹത്യാ ശ്രമത്തിനു സ്ത്രീയുടെ പേരിൽ കേസ് എടുക്കുമെന്നാണു പൊലീസ് ഇപ്പോൾ പറയുന്നത്.
അതേസമയം, ഗുരുതരമായി തലയ്ക്കു പരുക്കേറ്റ സേലം സ്വദേശിനി കുമാരി(55) ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ തുടരുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് ഇവരെന്നും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
പ്രവാസി സമ്മാന്‍ ജൂറിയില്‍ എം.എ.യൂസഫലിയെ നാമനിർദേശം ചെയ്ത് മോദി
ഫ്ലാറ്റിലെ താമസക്കാരുടെ മൊഴിയെടുക്കുന്ന ജോലി തുടരുകയാണെന്നും അന്വേഷണത്തില്‍ ഇതുവരെ അസ്വാഭാവികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.
എന്നാൽ ആത്മഹത്യാശ്രമം നടത്താൻ കെട്ടിടത്തിൽ നിന്നു ചാടിയാൽ മതിയെന്നിരിക്കെ സാരിയിൽ തൂങ്ങിയിറങ്ങി താഴേക്കു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ യുക്തി പൊലീസിനും വിശദീകരിക്കാനാകുന്നില്ല. ഈ കാര്യത്തിലെ അസ്വാഭാവികത അന്വേഷിക്കാനോ ദുരൂഹതയകറ്റാനോ പൊലീസ് തയാറാകുന്നുമില്ല.
ശനിയാഴ്ച രാവിലെ 8നാണു മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിന്റെ 6–ാം നിലയില്‍ നിന്നു താഴേക്കു വീണു പരുക്കേറ്റ നിലയിൽ കുമാരിയെ കണ്ടെത്തിയത്. കാര്‍പോര്‍ച്ചിന്റെ മുകളില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു ഇവർ. എറണാകുളം സെന്‍ട്രല്‍ പൊലീസാണു സംഭവം അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക