കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് ഒത്തുതീർപ്പിനില്ലെന്ന് കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ. കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഡൽഹിയിൽ ഏറെ നാളുകളായി സമരം നടത്തുകയാണ് കർഷകർ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക സംഘടനകളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഇതോടെ ഇനി നടക്കാനിരിക്കുന്ന ചർച്ചയിൽ നിന്ന് പിന്മാറിയതായി കർഷക സംഘടനകൾ അറിയിച്ചു.
രാജ്യത്ത് ജെറ്റ് എയര്‍വെയ്സ് സര്‍വീസുകൾ പുനരാരംഭിച്ചേക്കും
കർഷക നേതാക്കളിൽ 13 പേരാണ് അമിത് ഷായുമായി ചർച്ച നടത്തിയത്. കാർഷികനിയമം പിൻവലിച്ചുകൊണ്ടുള്ള ഒത്തുതീർപ്പ് ആലോചിക്കുന്നില്ലെന്നും പകരം അഞ്ച് ഉറപ്പുകൾ എഴുതി നൽകാമെന്നും അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ചർച്ചയിൽ സ്വീകരിച്ച അതെ നിലപാടിലാണ് ഇപ്പോഴും കേന്ദ്ര സർക്കാർ. നിയമം പിൻവലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് കർഷക സംഘടനയും വ്യക്തമാക്കി. ഇത് സംബന്ധിച്ച് കർഷക സംഘടനകൾ യോഗം ചേർന്നേക്കും.
ദിവ്യയുടെ ജീവിതം ഭർത്താവ് നരകതുല്യമാക്കി; ഗുരുതര ആരോപണങ്ങളുമായി സഹോദരനും സുഹൃത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക