റാസൽഖൈമ: ഭർത്താവിന്റെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത യുവതിക്ക് 1.60 ലക്ഷം രൂപയോളം പിഴ. യുവാവിന്റെ പേരിലുള്ള മസാജ് സെന്ററിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിൽനിന്നാണ് യുവതി ഭർത്താവിനെ ബ്ലോക്ക് ചെയ്തത്.
മസാജ് സെന്ററിലെ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളിലേക്ക് ഭർത്താവിന് പ്രവേശനം നിഷേധിച്ചതിന് അറബ് യുവതിക്ക് റാസ് അൽ ഖൈമ കോടതി ഒരു ലക്ഷം രൂപയോളം പിഴ ചുമത്താൻ ഉത്തരവിട്ടു.
ഇതുകൂടാതെ മാനനഷ്ടത്തിന് നഷ്ടപരിഹാരമായി യുവാവിന് 60000 രൂപയോളം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ ഭർത്താവിന്റെ ഫോൺ നമ്പർ സമ്മതമില്ലാതെ ഉപഭോക്താക്കളുമായി പങ്കിട്ടെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
പ്രോസിക്യൂഷൻ കുറ്റപത്രം അനുസരിച്ച്, തന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഒരു മസാജ് സെന്ററിന്റെ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്വേഡ് യുവതി മാറ്റി. അതിനുശേഷം ഭർത്താവിനെ വിളിച്ച് അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാൽ ആരോപണം നിഷേധിച്ച ഭാര്യ, മസാജ് കേന്ദ്രത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉടമ താനാണെന്ന് സ്ഥിരീകരിച്ചു. മസാജ് സെന്റർ തുറക്കുന്നതിന് മുമ്പ് 2014 ൽ താൻ ആണ് അവ സൃഷ്ടിച്ചതെന്നും അവർ കോടതിയിൽ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക