മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സി.എം. രവീന്ദ്രന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും സി.എം. രവീന്ദ്രന് സംശുദ്ധ ജീവിതം നയിക്കുന്നയാളാണെന്നും കൂടാതെ എല്ലാവര്ക്കു വിശ്വസ്തനുമാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും
ഇന്നലെയാണ് സി. എം. രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സ തേടിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യംചെയ്യലിന്റെ തൊട്ടു മുന്‍പ് രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇതിന് മുന്‍പും ആശുപത്രിയില്‍ ചികിത്സ തേടിയത് കൊവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക