കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ ആശയ്ക്ക് അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്പ്പറേഷന് നോട്ടീസയച്ചു. ഡിസംബര്‍ 17 ന് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യം. കോര്പ്പറേഷന് ആശയ്ക്ക് നോട്ടീസയച്ചത് കഴിഞ്ഞ ദിവസമാണ്. ആശയുടെ പേരിലുള്ള ഭൂമിയിലാണ് കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട്. നേരത്തെ കോര്പ്പറേഷന് ഇതിന്റെ നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. നോട്ടീസയച്ചിരിക്കുന്നത് ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ ഭാഗമായിട്ടാണ്.
കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത് 3200 ചതുരശ്രയടിക്കാണ്. പക്ഷേ കോര്പ്പറേഷന് നടത്തിയ അളവെടുപ്പില്‍ വ്യക്തമായത് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ്. വീടിന്റെ അളവെടുപ്പ് നടന്നത്
അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന അഴിമതിയാരോപണത്തിന് പിന്നാലെയാണ്. വീട് അളന്നത് ഷാജിയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന്റെ പിന്നാലെയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. കെ.എം ഷാജിയേയും ഭാര്യ ആശയേയും എം.കെ മുനീര്‍ എം.എല്‍.എയുടെ ഭാര്യ നഫീസയേയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക