കാർഷിക നിയമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നു രാഷ്ട്രപതിയോട് പ്രതിപക്ഷ നേതാക്കൾ. 24 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവെച്ച നിവേദനം രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കൈമാറി. കർഷകരെയല്ല. പ്രധാനമന്ത്രിയുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാൻ വേണ്ടിയാണ് നിയമം കൊണ്ടു വന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
വിവാദ കാർഷിക നിയമങ്ങളിൽ കർഷക പ്രക്ഷോഭം രാജ്യവ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നിർണായക രാഷ്ട്രീയ നീക്കം. രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ നേതാക്കൾ നിയമങ്ങൾ അടിയന്തരമായി പിൻവലിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുമെന്നും ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ രീതിയോടുള്ള എതിർപ്പ് രാഷ്ട്രപതിയെ അറിയിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു
നിയമം പിൻവലിച്ച് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എൻ സിപി നേതാവ് ശരദ് പവാർ ആവശ്യപ്പെട്ടു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും കോവിഡ് മൂലമാണ് 5 നേതാക്കൾക്ക് മാത്രം കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക