സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍. സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് വൈദ്യുതി നിരക്കുകള്‍ പുതുക്കും.
2019 ഒക്ടോബർ മുതലുള്ള ഇന്ധന സർചാർജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബർ മുതൽ ഡിസംബർ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ 11 പൈസയും ഏപ്രിൽ മുതൽ ജൂൺ വരെ ആറു പൈസയും സർചാർജ് ഈടാക്കണമെന്നാണു ബോർഡ് ആവശ്യപ്പെട്ടത്.
ജൂൺ വരെയുള്ള കണക്കുകൾ സംബന്ധിച്ചു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കിക്കഴിഞ്ഞു. കോവിഡ് വ്യാപനം കാരണം സര്‍ചാര്‍ജ് പ്രഖ്യാപിച്ചില്ല. ഈവര്‍ഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർചാർജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവിറങ്ങാം. ബോര്‍ഡിന്റെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം യൂണിറ്റിന് 33 പൈസ കൂടും.
സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വർധിപ്പിച്ചതു മൂലം വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 25 മുതൽ 50 പൈസയുടെ വരെ കൂടാം. വർഷം 500 കോടിയിലേറെ രൂപയുടെ അധിക ബാധ്യതയാണ് ഇതു മൂലം കേരളത്തിന് ഉണ്ടാകുക.
ഇതിനെതിരെ വൈദ്യുതി ബോർഡ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കേസ് തള്ളി. അപ്പീൽ പോകുന്നതിനെക്കുറിച്ചു ബോർഡ് ആലോചിക്കുകയാണ്. പവർ ഗ്രിഡ് കോർപറേഷൻ നിർമിച്ച വൻകിട ലൈനുകളുടെ സാമ്പത്തിക ബാധ്യത എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതിച്ചതാണ് കേരളത്തിനു വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക