കൊല്ലം: ഉത്ര വധക്കേസിൽ പിതാവ് വിജയസേനന്റെയും സഹോദരന്റെയും സാക്ഷിവിസ്താരം ഇന്നലെ പൂര്‍ത്തിയായി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടന്നത്. വീട്ടില്‍ സിസിടിവി ഉണ്ടായിട്ടും ഉത്ര കൊല്ലപ്പെടുന്ന സമയത്ത് അവ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് ഉത്രയുടെ പിതാവ് മൊഴി നല്കി.
അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന് അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് എംഎം ഹസന്
ക്യാമറ കേടായെന്നും അത് നന്നാക്കണമെന്നും പലതവണ സൂരജിനോട് പറഞ്ഞെങ്കിലും പിന്നീടാകട്ടെ എന്നായിരുന്നു സൂരജിന്റെ മറുപടിയെന്നും സൂരജിന്റെ ഇടപാടില്‍ അടൂരില്‍ നിന്നുള്ള സുഹൃത്തുക്കളാണ് വീട്ടില്‍ അത് ഘടിപ്പിച്ചതെന്നും വിജയസേനൻ നൽകിയ മൊഴിയിൽ പറയുന്നു.
സംഭവദിവസം സൂരജ് ഹാളിലാണ് കിടന്നതെന്ന പ്രതിഭാഗത്തിന്റെ ആരോപണം തെറ്റാണെന്നും ഉത്രയുടെ പിതാവ് പറഞ്ഞു. കൂടാതെ ഉത്രയ്ക്ക് ശാരീരിക ന്യൂനതകളൊന്നും ഇല്ലെന്ന ആരോപണം സാക്ഷികളായ ഇരുവരും കോടതിയില്‍ നിഷേധിച്ചു. ഈ മാസം 15ന് ഉത്രയുടെ അമ്മ മണിമേഖലയെ വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക