കൊല്ലം : അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും. വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ലെന്ന് കഴിഞ്ഞ ദിവസം ഉത്രയുടെ അച്ഛന് മൊഴി നല്കി.
അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. പാമ്പ് പിടിത്തക്കാരനും രണ്ടാം പ്രതിയുമായിരുന്ന സുരേഷിെന കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക