ഭദ്രൻ ചിത്രം യുവതുർക്കിയിൽ സുരേഷ് ഗോപിയെ കൊണ്ട് ജീവനുള്ള എലിയെ കടിപ്പിച്ചു എന്ന വാർത്ത ഈയിടെ ചർച്ചാവിഷയമായിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളര് സേതു അടൂര് ആണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ചും ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ.
ഭദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഒരു അഭിമുഖത്തിന് പ്രാധാന്യം കൊടുക്കാൻവേണ്ടി, സാമൂഹ്യമാധ്യമങ്ങൾ കാണിക്കുന്ന ഈ Twist & Turns പലപ്പോഴും എനിക്ക് അരോചകമായി തോന്നാറുണ്ട്. ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും, കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അർഥം അല്ല. ആനയും ആടും പോലുള്ള അന്തരമുണ്ട് !!!
“ദയവായി സഹോദരാ ,സിനിമ കാണുക”. ഒരു രംഗത്തിന്റെ Grandeur നു വേണ്ടി അതിന്റെ റിയലിസവും ഉദ്വെഗവും ചോർന്നു പോകാതെ നിലനിർത്തേണ്ടത് ആ സന്ദർഭത്തിന്റെ ആവശ്യം ആയ കൊണ്ട് അതിന്റെ Maker -ക്ക് ചില നിർണായക തീരുമാനങ്ങൾ സിനിമക്ക് വേണ്ടി ആ കഥാപാത്രത്തെ കൊണ്ട് ചെയ്യിക്കേണ്ടിവരാറുണ്ട്. ഇതൊരു given & take policy പോലെ കാണാറുള്ളൂ; അല്ലെങ്കിൽ കാണേണ്ടത്.
സ്ഫടികം സിനിമയിലെ ആടുതോമയെ അതിന്റെ എല്ലാ അർഥത്തിലും ഉൾകൊണ്ട്, മോഹൻലാൽ ഏതെല്ലാം അപകട സാദ്ധ്യതകൾ പതിയിരുന്നിട്ടും, ചങ്കൂറ്റത്തോടെ ചെയ്തത് കൊണ്ടാണ് ആ കഥാപാത്രം ഇന്നും അനശ്വരമായി ജീവിക്കുന്നത്.
ഹിമാലയത്തിന്റെ ചുവട്ടിൽ നിന്ന്, മുകളിലേക്ക് നോക്കിയത് കൊണ്ട് മാത്രം ആ കൊടുമുടി കയ്യടക്കി എന്നാകില്ല. അത് കയറുക തന്നെ ചെയ്യണം. അഗ്രത്തിൽ ചെല്ലുന്നവനെയാണ് നമ്മൾ ഹീറോ എന്ന് വിളിക്കുക. ..
അഭിനയിക്കാൻ വരുമ്പോൾ M.P ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവർ കഥാപാത്രം ആവുകയാണെന്നു ഒരു സാമാന്യ മലയാളി മനസ്സിലാക്കേണ്ടതാണ്.
സ്നേഹത്തോടെ, ഭദ്രൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക