ഡൽഹി: മികച്ച രോഗപ്രതിരോധ വിദഗ്ധർ, മെഡിക്കൽ സ്ഥാപനങ്ങൾ, വാക്സിൻ ഗവേഷണം എന്നിവയ്ക്ക് പേരുകേട്ട രാജ്യമാണ് ബ്രസിൽ. എന്നാൽ പ്രസിഡൻ്റ് ജെയിര്‍ ബോല്‍സനാരോ നേതൃത്വം നൽകുന്ന സർക്കാർ കോവിഡിനെതിരെയുള്ള വാക്സിൻ പദ്ധതി താറുമാറാക്കി എന്ന ആരോപണം ഉയരുകയാണ്.
ബുധനാഴ്ചയാണ് ബ്രസീലിൽ കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രസിഡൻ്റ് ആരംഭിച്ചത്. പക്ഷേ വാക്സിൻ പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന രീതിയിലായിരുന്നു പ്രസിഡൻ്റിന്റെ വാക്കുകളും പ്രവർത്തികളും
താനൊരിക്കലും വാക്സിനെടുക്കില്ലെന്നായിരുന്നു. രാജ്യത്ത് വാക്സിന് കുത്തിവെയ്പ്പ് ആരംഭിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം.
യു. എസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ഫൈസറും ജർമ്മൻ ബയോടെക്നോളജി കമ്പനിയായ ബയോ ടെക്കും വികസിപ്പിച്ചെടുത്ത വാക്സിന്റെ പാർശ്വഫലങ്ങളെ പരിഹസിക്കാനും പ്രസിഡൻ്റ് മടി കാണിച്ചില്ല.
‘ഫൈസറിന്റെ കരാറില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ‘പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല’ എന്ന്. നിങ്ങള്‍ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ ഉത്തരവാദിത്തം മാത്രമാണ്.’ ബോല്‍സനാരോ പറഞ്ഞു.
വാക്സിനെടുത്ത ശേഷം നിങ്ങള്‍ ഒരു അതിമാനുഷികനായാലോ, സ്ത്രീകള്‍ക്ക് താടി മുളക്കാന്‍ തുടങ്ങിയാലോ, പുരുഷന്മാര് സ്ത്രീശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലോ ഫൈസര്‍ ഒന്നും ചെയ്യില്ലെന്നും പരിഹാരനടപടികളൊന്നും സ്വീകരിക്കില്ലെന്നും ബോല്‍സനാരോ പരിഹസിച്ചു.
കുത്തിവെയ്പ്പ് സൗജന്യമായിരിക്കുമെങ്കിലും നിര്‍ബന്ധിതമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോവിഡ് സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. കോവിഡ് മാറാൻ അണുനാശിനി കുത്തിവച്ചാൽ മതിയെന്നായിരുന്നു പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക