രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്നും അത് കോവിഡ് വാക്സിൻ വന്നതിനു ശേഷമാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു പൗരത്വ നിയമം പാർലമെന്റ് പാസാക്കിയത്. നിയമം പാസാക്കി കഴിഞ്ഞാൽ ആറ് മാസത്തിനകം ചട്ടങ്ങൾ രൂപീകരിയ്ക്കണമെന്നാണ് രീതി. എന്നാൽ അതിനിടയിൽ കോവിഡ് വന്നതാണ് കാര്യങ്ങൾ നീണ്ടുപോകാനുള്ള കാരണം. കോവിഡ് പശ്ചാത്തലത്തിൽ ചട്ടങ്ങൾ രൂപീകരിയ്ക്കൽ മൂന്നു മാസം കൂടി നീട്ടിയിരുന്നു.
14കാരിയെ 17കാരനും മൂന്ന് സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതായി പരാതി
രാജ്യത്ത് വാക്സിൻ വിതരണത്തിന് ശേഷം പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്സിനേഷൻ ആംഭിച്ച് അണുബാധയുടെ ശൃംഘല മുറിഞ്ഞ ശേഷം സിഎഎ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാം. വാക്സിൻ വന്നശേഷം സിഎഎ ചർച്ചകൾ വീണ്ടും സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക