തിരുവനന്തപുരം: അഭയക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധിയില്‍ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ബി ഐ മുന്‍ ഡിവൈ എസ് പി വര്‍ഗീസ് പി തോമസ്.
വികാരാധീനനായി നിറകണ്ണുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസ് അന്വേഷണത്തില്‍ സത്യസന്ധമായി നിലകൊണ്ടെന്നും അതിന് ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി വന്നതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്കിയ വര്‍ഗീസ് പി തോമസ് സമ്മര്‍ദ്ദങ്ങള്‍ ഏറിയതോടെ വിആര്‍എസ് എടുക്കുകയായിരുന്നു
‘കേസ് സത്യസന്ധമായാണ് അന്വേഷിച്ചിട്ടുളളത്. അതിന്റെ തെളിവാണ് ഇപ്പോള്‍ വന്ന വിധി. സത്യം ജയിച്ചു. ഈ കേസും നൂറ് ശതമാനം സത്യസന്ധമായാണ് അന്വേഷിച്ചിട്ടുള്ളത്. കുറ്റം തെളിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ത്തന്നെ സത്യം ജയിച്ചു എന്നതിന് തെളിവാണ്.
ഞാന്‍ സംതൃപ്തനാണ്. ഇനി ശിക്ഷ എന്തായാലും കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്നമില്ല. കുറ്റം തെളിഞ്ഞപ്പോള്‍ത്തന്നെ എന്റെ അന്വേഷണം നീതിപൂര്‍വ്വമായിരുന്നു എന്ന് വ്യക്തമായി. ഞാന്‍ കരയുന്നത് സന്തോഷം കൊണ്ടാണ്.
ദുഃഖം കൊണ്ടല്ല. ഈ കേസുകൊണ്ടാണ് ഞാന്‍ സര്‍വീസില്‍ നിന്ന് വി ആര് എസ് എടുത്തത്. സമ്മര്‍ദ്ദത്തിന് അടിപ്പെടാന്‍ താല്‍പ്പര്യമില്ലാത്തതിനാലായിരുന്നു അത്. സത്യം തെളിയണം.
എന്റെ തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടെരു തീരുമാനം ഞാന്‍ എടുക്കില്ല. മേലുദ്യോഗസ്ഥന് നിര്‍ബന്ധിച്ചാലും ഇതില്‍ മാറ്റമുണ്ടാവില്ല. വി ആര് എസ് എടുത്തതില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. സത്യത്തിനുവേണ്ടി നിലകൊണ്ടു.അതിനുവേണ്ടി കൊടുത്ത വിലയായിരുന്നു അത്. ഞാന്‍ അതിന് കൊടുത്ത വില വളരെ വലുതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക