തിരുവനന്തപുരം : രാജ്യം കാത്തിരുന്ന അഭയ കൊലക്കേസിന്റെ ശിക്ഷാവിധി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പ്രസ്ഥാവിക്കും. കേസിൽ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്നാണ് സൂചന.
മൂന്ന് പതിറ്റാണ്ടോടടുക്കുന്ന നിയമ നടപടികൾ, ഒടുവിൽ അഭയ കൊലക്കേസിൽ നീതിപീഠത്തിന്റെ കൃത്യമായ ഇടപെടൽ, കേസിൽ ഇന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ശിക്ഷാവിധി പ്രസ്ഥാവിക്കും. ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി ഇന്നലെ വിധിച്ചിരുന്നു. ശിക്ഷാവിധി ഇന്നാണ് പ്രസ്ഥാവിക്കുക. പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് സൂചന.
വധശിക്ഷയോ ജീവപര്യന്തമോ ഇരു പ്രതികൾക്കും ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. അതിതാൽ തന്നെ ഇന്നത്തെ വിധി നിർണ്ണായകമാണ്. 16 വർഷത്തെ സിബിഐ അന്വേഷണ കണ്ടെത്തലുകൾ അംഗീകരിച്ച കോടതി, ശിക്ഷാവിധി പ്രസ്ഥാവത്തിലും അഭയയ്ക്ക് നീതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക