നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. നിലവിൽ മൃതദേഹം കോവിഡ് പരിശോധനക്കായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ നടൻ മുങ്ങി മരിച്ചത്.
തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയുള്ളൂ. തുടർന്ന് ഇന്ന് വൈകിട്ടോടെ പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
ബിഹാറില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലിക്കൊന്നു
സിനിമ ചിത്രീകരണത്തിനായി തൊടുപുഴയിൽ എത്തിയതായിരുന്നു അനില്‍ നെടുമങ്ങാട്. ഇന്നലെ സുഹൃത്തുക്കളോടൊപ്പം മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ ആഴക്കയത്തിൽ പെടുകയായിരുന്നു.
വൈകീട്ട് അഞ്ച് മണി കഴിഞ്ഞാണ് അപകടമുണ്ടായത്. സുഹൃത്തുക്കളും, നാട്ടുകാരും ചേർന്നു അനിലിനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു. ജോജു ജോർജ് നായകനായ പീസ് എന്ന സിനിമയുടെ ചിത്രികരണത്തിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക