തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സി.ബി.ഐ. ജനുവരിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊലപാതകം ആസൂത്രിതമല്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിഗമനത്തിലേക്ക് തന്നെയാണ് സി.ബി.ഐയും എത്തിയിരിക്കുന്നതെന്നു പറയുന്നു. എന്നാല്‍ ബാലഭാസ്കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചതില്നിന്നു വ്യത്യസ്തമായ വിവരങ്ങള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്.
ബാലഭാസ്കറിന്റെ മരണം കൊലപാതകമാണോയെന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും സി.ബി.ഐ. പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു മുന്നോടിയായി ബാലഭാക്സറിനെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരെയും മറ്റും സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. കേസിലെ ദൃക്സാക്ഷിയായ കെ.എസ്.ആര്.ടി.സി. കണ്ടക്ടര്‍ ദീപുവില്നിന്നും സി.ബി.ഐ. വീണ്ടും മൊഴി രേഖപ്പെടുത്തിയിരുന്നു.
അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്: ജോമോന് പുത്തന്‍പുരയ്ക്കല്‍
നുണപരിശോധനാ ഫലം ലഭിച്ചതിനു ശേഷം കലാഭവന്‍ സോബിയെ വിളിച്ചുവരുത്തി സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം ക്രോഡീകരിച്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയാണ് സി.ബി.ഐ.
കാറപകടത്തില്‍ മരിക്കുന്നതിന് എട്ടുമാസം മുന്‍പ് ബാലഭാക്സറിന്റെ പേരില്‍ എടുത്ത 82 ലക്ഷത്തിന്റെ എല്‍.ഐ.സി. പോളിസിയെ കുറിച്ച് സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍നിന്നു വ്യത്യസ്തമായി സി.ബി.ഐ. കണ്ടെത്തിയത്.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കോടതിയെ സി.ബി.ഐ. അറിയിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക