കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ആണെന്ന ഗുരുതര ആരോപണവുമായി ജോമോന് പുത്തന്‍പുരയ്ക്കല്‍. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നും ജോമോന് ആരോപിക്കുന്നു.
പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ പല തവണ ശ്രമിച്ചത്.
രജിനികാന്തിന്റെ ആരോഗ്യനില ട്വിറ്ററില്‍ ട്രെന്റിംഗ്
അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
കൊലക്കേസ് ആത്മഹത്യയാക്കാന്‍ ഉദ്യോഗസ്ഥരെക്കൊണ്ട് ജസ്റ്റിസ് സിറിയക് ജോസഫ് ഗവേഷണം നടത്തുകയായിരുന്നെന്നും ജോമോന് പരുത്തന്പുരയ്ക്കല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക