ചെന്നൈ: ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് മകള്‍ ഐശ്വര്യയ്ക്കൊപ്പം ഇന്നലെ രാത്രി രജനീകാന്ത് ചെന്നൈയിലെ വീട്ടിലെത്തി. ഭാര്യ ലത ആരതി ഉഴിഞ്ഞ് താരത്തെ വരവേറ്റു.
റാമോജി റാവു ഫിലിംസിറ്റിയില്‍ അണ്ണാത്തെയുടെ സെറ്റില്‍ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രജനീകാന്ത് പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയപ്പോള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായി കണ്ടെത്തിയരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രി വിട്ട രജനീകാന്ത് ചാര്‍ട്ടേഡ് വിമാനത്തിനാണ് ചെന്നൈയിലെത്തിയത്.
ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക അധ്വാനം അധികം പാടില്ലെന്നും മാനസികപിരിമുറുക്കം ഉള്ള ജോലികള്‍ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്. ക്രിസ്മസിനാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ ആയതിന് ശേഷമാണ് വീട്ടിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചത്. യോഗയും ആഹാരനിയന്ത്രണവും വേണമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഒരാഴ്ചത്തെ വിശ്രമത്തിനിടെ തുടര്‍ച്ചയായി രക്തസമ്മര്‍ദ്ദം പരിശോധിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
ഈ മാസം 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കുകയാണ് താരം. അന്ന് ആരാധകര്‍ക്ക് വീഡിയോ സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക