കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമൊത്ത് ഏഴ് തവണ വിദേശ യാത്ര നടത്തിയെന്നും അതിന്റെയെല്ലാം മുഴുവന്‍ ചെലവും വഹിച്ചത് താനാണെന്നും എം.ശിവശങ്കര്‍ സമ്മതിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും വാദിച്ച കസ്റ്റംസ് ഒരു സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് എന്തിനിത് ചെയ്യണമെന്നും ശിവസങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി കോടതി നാളത്തേക്ക് മാറ്റിവച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയില്‍ വിശദീകരിച്ച എം ശിവശങ്കര്‍, കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു തെളിവും തനിക്കെതിരേ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും വാദിച്ചു.
ഈ വാദത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. 2015 മുതല്‍ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വിദേശ യാത്രകള്‍ക്കൊന്നും രോഗം തടസമായില്ലേ എന്ന് കസ്റ്റംസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക