സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിഎജിയുടെ നിലപാട് ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്നും തോമസ് ഐസക് വ്യക്തമാക്കി. റിപ്പോർട്ട് ചോർച്ചയിൽ നിയമസഭാ സമിതിക്കു മുന്നിൽ ഹാജരായ ശേഷമാണ് ധനമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. അവകാശ ലംഘനം നടത്തിയിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ ധനമന്ത്രി ഉന്നയിച്ച വിമർശനങ്ങളാണ് വിവാദത്തിനു തുടക്കമിട്ടത്.
രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി രജനികാന്ത്
റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വെയ്ക്കും മുമ്പേ ധനമന്ത്രി ചോർത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ലഭിച്ചത് കരട് റിപ്പോർട്ടെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോർട്ടെന്നു തിരുത്തി. അറിഞ്ഞുതന്നെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു പറഞ്ഞതെന്ന് ധനമന്ത്രി വ്യക്തമാക്കി. സിഎജി റിപ്പോർട്ടിനെതിരായ മുൻ നിലപാടിൽ മാറ്റമില്ലെന്നും അവകാശ ലംഘനത്തിന്റെ പ്രശ്നവുമില്ലെന്നും സമിതി എന്തു നിലപാടെടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക