ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരമുളള യുദ്ധഭൂമിയായ സിയാച്ചിനില്‍ ആദ്യമായി കാലുകുത്തിയ ഇന്ത്യന്‍ സൈനികന് കേണല്‍ (റിട്ട ) നരീന്ദര്‍ കുമാരന് ( 87 ) അന്തരിച്ചു. സിയാച്ചിനില്‍ ഇന്ത്യയുടെ അധികാരപരിധിയിലുളള മേഖലകളുടെ അതിര്‍ത്തി നിശ്ചയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കുമാര്‍ രാജ്യത്തെ ഏറ്റവും മികച്ച പര്‍വതാരോഹകരില്‍ ഒരാളായും പേരെടുത്തു.
സിയാച്ചിനിലേക്കുളള പര്‍വതാരോഹണ ദൗത്യം 1981ലാണ് കുമാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. സിയാച്ചിന്റെ തുടക്കം മുതല്‍ മറുവശത്തുളള ഇന്ദ്രാ കോള്‍ മുനമ്പ് വരെ നീളുന്ന 78 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച അദ്ദേഹം അവിടത്തെ ഭൂമിശാസ്ത്രം, കാലാവസ്ഥ, മലനിരകള്‍ എന്നിവയെക്കുറിച്ചുളള വിശദവിവരങ്ങള്‍ ശേഖരിച്ചു. 1984ല്‍ സിയാച്ചിന്‍ പിടിച്ചെടുക്കാനുളള പാക്കിസ്ഥാന്റെ സൈനിക നീക്കത്തെ തുരത്താന്‍ അവ സൈന്യത്തിന് കരുത്തേകി.
കുമാറിനോടുളള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. – കുമാര്‍ ബേസിന്.
പത്മശ്രീ, പരമവിശിഷ്ട സേവാ മെഡല്‍, കീര്‍ത്തിചക്ര, അതിവിശിഷ്ട സേവാമെഡല്‍, അര്‍ജുന അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക