തിരുവനന്തപുരം : കഴക്കൂട്ടം സൈനിക് നഗറില്‍ അമ്മയെയും മൂന്നു പെണ്മക്കളെയും താമസ സ്ഥലത്ത് നിന്നും ഒഴിപ്പിച്ച് , ഷെഡ് പൊളിച്ചു മാറ്റിയ സംഭവത്തില്‍ പൊലീസ് ഇതുവരെയും അതിക്രമത്തിന് കേസെടുത്തില്ലെന്ന് ആരോപണം.
അക്രമികള്‍ നടത്തിയ ബലപ്രയോഗത്തില്‍ സുറുമിക്കും കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്ന് വീട്ടില്‍ കയറി അതിക്രമം കാട്ടിയതായി പരാതി നല്‍കിയിരുന്നു. രണ്ടാഴ്ചയായെങ്കിലും ഇതുവരെയും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് വരികയാണെന്നാണെന്നാണ് പൊലീസിന്റെ വിശദീകരണം.
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയായ ദാരുണ സംഭവത്തിനു പിന്നാലെ ഡിസംബര്‍ 17നായിരുന്നു അമ്മയ്ക്കും മക്കള്‍ക്കും നേരെ അയല്‍ക്കാരുടെ അതിക്രമം. പുറമ്പോക്കില്‍ ടാര്‍പോളിന്‍ ഷീറ്റ് കെട്ടി ഇവര്‍ താമസിച്ചിരുന്ന ഷെഡ് ഉള്‍പ്പടെ അയല്‍ക്കാര്‍ പൊളിച്ചു മാറ്റുകയായിരുന്നു.
മാരകായുധങ്ങളുമായി എത്തിയ അയല്‍ക്കാരായ ഷംനാദും ദില്‍ഷാദും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പിടിച്ച് തള്ളുകയും ചെയ്തു.
വില്ക്കാനിട്ടിരിക്കുന്ന സമീപത്തെ സ്ഥലത്തിന് വഴിയൊരുക്കാനാണ് ഇവരെ കുടിയൊഴിപ്പിച്ചതെന്നാണ് ആക്ഷേപം. ഏഴ് വര്‍ഷമായി ഇതേ സ്ഥലത്ത് താമസിച്ച് വരുകയായിരുന്നു യുവതിയും മക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക