ലണ്ട൯: കോവിഡിനെതിരെ ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ത്രസെനക്കയും ചേര്‍ന്ന് നിര്‍മ്മിച്ച കോവിഡ് വാക്സിന് ബ്രിട്ടണില്‍ അനുമതി. ബുധനാഴ്ചയാണ് വാക്സിന് ഉപയോഗിക്കാന്‍ ബ്രിട്ടണ് അനുമതി നല്‍കിയത്. മരുന്നിന്റെ അളവ് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
മറ്റ് രാജ്യങ്ങളില്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നതും മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാത്തതും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് വിലക്കുറവും വിതരണം ചെയ്യാനുള്ള എളുപ്പവുമാണ് ആസ്ത്രസെനക്ക വാക്സിനെ പ്രിയങ്കരമാക്കുന്നത്. വാക്സിന് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ ഇപ്പോഴും കൃത്യതിയില്ല. രണ്ട് ഡോസ് മരുന്നിനേക്കാള്‍ ഒന്നര ഡോസ് മരുന്ന് ഫലം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൂടുതല്‍ ടെസ്റ്റുകള്‍ക്ക് ശേഷം കൃത്യമായ ഫലം പുറത്തുവരുമെന്നാണ് ഓക്സ്ഫഡ് അധികൃര്‍ പറയുന്നത്. റോയിട്ടേഴ്സിന്റെ അന്വേഷണത്തില്‍ ഓക്സ്ഫഡ് ഗവേഷകര്‍ തെറ്റായ കണ്ടെത്തല്‍ നടത്തിയതെന്നാണ് പറയുന്നത്.
അതേസമയം കോവിഡിനെതിരെ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്പുഡ്നിക് അഞ്ച് രാജ്യത്ത് വിതരണം ചെയ്യും. ആദ്യപടിയായി 10 ലക്ഷം ഡോസുകള്‍ എത്തിക്കാനാണ് കണക്കുകൂട്ടുന്നത്.
വര്‍ഷാവസാനത്തോടെ ഇത് സാധ്യമാക്കും. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് സ്പുഡ്നിക് നല്കി വരുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും റഷ്യ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക